2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പരിചയപ്പെടൽ. ഭാഗം-രണ്ട്


ഈ കഴിഞ്ഞ ദിവസം ഒരു ക്രിസ്തീയ സമ്മേളനത്തിന് പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഇവിടെ കുറിച്ചിരുന്നു. അന്നേ ദിവസം തന്നെ ഉണ്ടായ മറ്റൊരു അനുഭവം:
എണ്ണപ്പെട്ട പല പ്രസംഗകരും പ്രോഗ്രാം ഷീറ്റിൽ ഉണ്ട്. കൂട്ടത്തിൽ എനിക്കറിയാവുന്ന (എന്നെ അറിയില്ല) ഒരു യുവ പ്രാസംഗകന്റെ പേര് കണ്ടപ്പോൾ താൽപ്പര്യം തോന്നി തന്റെ സന്ദേശം കേൾക്കാൻ തീരുമാനിച്ചു. കാരണം യുട്യൂബിലുള്ള അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ വളരെ നിലവാരം പുലർത്തുന്നതും ഹൃദയ സ്പർശിയും ആണ്. 
എന്റെ മക്കൾക്ക്‌ അദ്ദേഹത്തിന്റെ 'ചോദ്യോത്തര രീതിയിലുള്ള പ്രസംഗം' വളരെ ഇഷ്ടമാണ്. അതുകൊണ്ടു ഇടക്കൊക്കെ ചില പ്രസംഗങ്ങൾ ഞങ്ങൾ വല്യ ചിലവില്ലാതെ കേൾക്കറും ഉണ്ട്.
പ്രസംഗം അതി ഗംഭീരം ആയിരുന്നു... ഒരു പക്ഷെ ആ സമ്മേളനത്തിലെ ഏറ്റവും അർത്ഥവത്തായ സന്ദേശം. പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ട് പഴയ പരിചയം പുതുക്കാം എന്ന് കരുതി സമീപിച്ചു. താൻ വലിയ തിരക്കിലാണ് ധാരാളം പേർ ഇങ്ങനെ ലൈനിൽ നിൽക്കുകയാണ് സംസാരിക്കാനും പരിചയം പുതുക്കാനും, പരിചയപ്പെടാനും ഒക്കെ ആയി. അൽപ്പം തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഭാര്യയും കുട്ടികളുമായി അടുത്തു ചെന്നു. പഴയ ബന്ധം പറഞ്ഞു. തിരക്കിൻറെ ഇടയിൽ താൻ പറഞ്ഞു "പോകല്ലേ നമുക്ക് വിശദമായി സംസാരിക്കാം". ഞങ്ങൾ അവിടെ മാറി നിന്നു. തിരക്കൊഴിഞ്ഞപ്പോൾ അടുത്തു വന്നു വിശദമായി സംസാരിച്ചു. എന്റെ മകനു വേണ്ടീട്ടു പ്രാർത്ഥിക്കുകയും ചെയ്തു... എനിക്ക് ഒത്തിരി സന്തോഷമായി... നന്മ നഷ്ടപ്പെടാത്ത ആത്മീയ നേതാക്കൾ ഉള്ളതിനായി ദൈവത്തിന് നന്ദി അർപ്പിക്കുന്നു...
രണ്ട് ദിവസം കഴിഞ്ഞു നാട്ടിലുള്ള എന്റെ ആത്മീയ പിതാവിനെ വിളിച്ചപ്പോൾ ഈ പ്രസംഗകന്റെ കാര്യം ഞാൻ തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം എന്നെ ഒത്തിരി ചിന്തിപ്പിച്ചു...'ഈ പ്രസംഗകന്റെ ശുശ്രൂഷയക്കു വ്യെത്യാസം വരാൻ കാരണം കോട്ടയത്തുള്ള ഏതോ കത്തോലിക്കാ സ്ഥാപനത്തിലെ പരിശീലനം ആണ് പോലും...'
കുറെ വർഷങ്ങൾ സെമിനാരി അദ്ധ്യാപകൻ ആയിരുന്ന ആളെന്ന നിലയിൽ എനിക്കുണ്ടായ സംശയം 'നമ്മുടെ പരിശീലന രീതി ആണോ? നമ്മെ ജാഡയുള്ളവരും, മുൻവിധി ഉള്ളവരും ഒക്കെ ആക്കി മാറ്റുന്നത്?'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ