ഓർമ്മയുടെ ഊടുവഴിയിലൂടെ...
-----------------------------
2000 ജൂൺ മാസത്തിലാണ് ഞാൻ ഗുജറാത്ത് ജി. എഫ്. എ യിൽ സുവിശേഷ പ്രവർത്തനത്തിനായി ചെല്ലുന്നത്. ആദ്യത്തെ ചില മാസങ്ങൾ സുനാവ് എന്ന ഗ്രാമത്തിലുള്ള ട്രെയിനിന് സെന്ററിൽ ആയിരുന്നു. ഇക്കാര്യം നേരത്തേ ഒരിക്കൽ എഴുതിയിരുന്നു. ആ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ജോണി സാറിന്റെ ഒപ്പം നളിയ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോകുന്നത്. ആ യാത്രയിൽ Mandvi എന്ന സ്ഥലത്തും ഞങ്ങൾ പോയിരുന്നു. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള കച്ച് ജില്ലയിലാണ് ഈ സ്ഥലങ്ങൾ. ഇന്ത്യലെ ഏറ്റവും വലിയ ജില്ലയാണ് കച്ച് ജില്ല. കച്ചി, സിന്ധി, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന കച്ചികളിൽ അർദ്ധ ദേശാന്തരികളേയും നമുക്ക് കാണാൻ കഴിയും.
അന്ന്, ജി. എഫ്. എ യോട് ചേർന്ന് അവിടെ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത് കിരിട്ട് പർമാർ, മനോജ് വസാവ എന്നീ ചെറുപ്പക്കാർ ആയിരുന്നു. നളിയായിൽ അവർ താമസിച്ചിരുന്നത് ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തിട്ടായിരുന്നു. അത് അവരുടെ കിടപ്പുമുറിയും അടുക്കളയും, കുളിപ്പുരയും ഒക്കെ ആയിരുന്നു. വളരെ ത്യാഗോജ്വലമായി അവർ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതുപോലെ ഒരു സ്ഥലത്ത് ദൈവത്തിനുവേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹം ഉണ്ടായി ഇക്കാര്യം ഞാൻ ജോണി സാറിനോടും അന്നത്തെ മിഷൻ ഡയറക്ടർ ആയിരുന്ന എബി സാറിനോടും പറഞ്ഞു. എന്നാൽ അതിനേക്കാൾ നല്ലതും ഫലവത്തും ട്രെയിനിങ് സെന്ററിൽ പഠിപ്പിക്കുന്നത് ആണ് എന്നവർ പറഞ്ഞു. കാരണം ഒരു സ്ഥലത്ത് ഒരു സഭ ഉണ്ടാകാൻ കുറഞ്ഞത് ഒരു 15 വർഷം എങ്കിലും എടുക്കും എന്നാൽ ട്രെയിനിങ് സെന്ററിൽ പഠിപ്പിച്ചാൽ കൂടുതൽ ആളുകളെ സഭാ സംസ്ഥാപനത്തിന് ഒരുക്കാം എന്ന യുക്തിയാണ്.
-----------------------------
2000 ജൂൺ മാസത്തിലാണ് ഞാൻ ഗുജറാത്ത് ജി. എഫ്. എ യിൽ സുവിശേഷ പ്രവർത്തനത്തിനായി ചെല്ലുന്നത്. ആദ്യത്തെ ചില മാസങ്ങൾ സുനാവ് എന്ന ഗ്രാമത്തിലുള്ള ട്രെയിനിന് സെന്ററിൽ ആയിരുന്നു. ഇക്കാര്യം നേരത്തേ ഒരിക്കൽ എഴുതിയിരുന്നു. ആ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ജോണി സാറിന്റെ ഒപ്പം നളിയ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോകുന്നത്. ആ യാത്രയിൽ Mandvi എന്ന സ്ഥലത്തും ഞങ്ങൾ പോയിരുന്നു. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള കച്ച് ജില്ലയിലാണ് ഈ സ്ഥലങ്ങൾ. ഇന്ത്യലെ ഏറ്റവും വലിയ ജില്ലയാണ് കച്ച് ജില്ല. കച്ചി, സിന്ധി, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന കച്ചികളിൽ അർദ്ധ ദേശാന്തരികളേയും നമുക്ക് കാണാൻ കഴിയും.
അന്ന്, ജി. എഫ്. എ യോട് ചേർന്ന് അവിടെ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത് കിരിട്ട് പർമാർ, മനോജ് വസാവ എന്നീ ചെറുപ്പക്കാർ ആയിരുന്നു. നളിയായിൽ അവർ താമസിച്ചിരുന്നത് ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തിട്ടായിരുന്നു. അത് അവരുടെ കിടപ്പുമുറിയും അടുക്കളയും, കുളിപ്പുരയും ഒക്കെ ആയിരുന്നു. വളരെ ത്യാഗോജ്വലമായി അവർ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതുപോലെ ഒരു സ്ഥലത്ത് ദൈവത്തിനുവേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹം ഉണ്ടായി ഇക്കാര്യം ഞാൻ ജോണി സാറിനോടും അന്നത്തെ മിഷൻ ഡയറക്ടർ ആയിരുന്ന എബി സാറിനോടും പറഞ്ഞു. എന്നാൽ അതിനേക്കാൾ നല്ലതും ഫലവത്തും ട്രെയിനിങ് സെന്ററിൽ പഠിപ്പിക്കുന്നത് ആണ് എന്നവർ പറഞ്ഞു. കാരണം ഒരു സ്ഥലത്ത് ഒരു സഭ ഉണ്ടാകാൻ കുറഞ്ഞത് ഒരു 15 വർഷം എങ്കിലും എടുക്കും എന്നാൽ ട്രെയിനിങ് സെന്ററിൽ പഠിപ്പിച്ചാൽ കൂടുതൽ ആളുകളെ സഭാ സംസ്ഥാപനത്തിന് ഒരുക്കാം എന്ന യുക്തിയാണ്.
നളിയായിൽ ഞാൻ രാത്രി ഉറങ്ങിയത് മനോജ് താമസിച്ചിരുന്ന ഒറ്റ മുറിയിൽ ആയിരുന്നു. ജോണി സാർ വീടിന്റെ പുറത്തു ഒരു ചെറിയ കട്ടിലിലും. സാർ എന്നും അങ്ങനെ ആയിരുന്നു സുവിശേഷത്തിനുവേണ്ടി ഏതറ്റം വരേയും പോകും. ഞങ്ങൾ തിരികെ പോരുന്ന ദിവസം അവിടെ ഉണ്ടായിരുന്ന വിമൽ എന്ന ഒരു ചെറുപ്പക്കാരന്റെ വീടും ഞങ്ങൾ അന്ന് സന്ദർശിച്ചത് ഓർക്കുന്നു. അവരും വളരെ കാര്യമായി ഞങ്ങളെ സ്വീകരിച്ചു. ( വർഷങ്ങൾക്ക് ശേഷം ഉദയപ്പൂരിൽ ഉള്ള ഒരു സെമിനാരിയിൽ പഠിപ്പിച്ചപ്പോൾ വിമൽ എന്റെ വിദ്യാർത്ഥി ആയിരുന്നു) ഗുജറാത്തിന്റെ തനത് വിഭവമായ കിച്ചടിയും കടിയും ഒക്കെ ആയിരുന്നു അവർ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്.
മടക്കവഴി നളിയായിൽ നിന്നും ബസ് മാർഗ്ഗം ഗാന്ധിധാമിൽ വന്നു. അന്ന് ഗാന്ധിധാമിൽ എന്റെ ഒരു സ്നേഹിതന്റെ സഹോദരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചില മണിക്കൂറുകൾ ചിലവഴിച്ചിട്ടാണ് ഞങ്ങൾ മടങ്ങിപ്പോയത്. ആ സഹോദരന്റെ ബന്ധുക്കളിൽ ഒരാളിന്റെ വീട്ടിൽ ഞങ്ങൾക്ക് വളരെ രുചികരമായ ഉച്ച ഭക്ഷണം തയ്യാർ ചെയ്തിട്ടുണ്ടായിരുന്നു. മുറ്റത്ത് മൂസംബിയും, മാതള നാരകവും ഒക്കെ സമൃദ്ധമായി വിളഞ്ഞു കിടന്നിരുന്ന വളരെ മനോഹരമായ ഒരു വീടായിരുന്നു അത്. വീട്ടുടയവൻ, വീടിന്റെ ഓരോ മുറികളിലേക്കും, മട്ടുപ്പാവിലേക്കും ഒക്കെ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. 'എല്ലാം ഞാൻ അദ്വാനിച്ചു ഉണ്ടാക്കിയതാണ്' എന്ന് പറഞ്ഞു. മലയാളികളിൽ മിക്കപേർക്കും അന്ന് കണ്ടല തുറമുഖത്തു ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ജീവിത നിലവാരവും വളരെ ഉയർന്നതായിരുന്നു. ഞങ്ങളുടെ ആതിഥേയനായ ഈ വീട്ടുടയവനും തുറമുഖത്തെ ജോലിക്കാരൻ ആയിരുന്നു. ഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിച്ചിട്ടാണ് ഞങ്ങൾ മടങ്ങിയത്. അവരോട് വിട പറയുമ്പോൾ ഇനി ഒരിക്കലും അവിടേക്ക് ചെല്ലും എന്ന് കരുതിയില്ല എന്നാൽ ഒരിക്കൽ കൂടെ ഞാൻ അവിടേക്ക് പോയി. അത് അപ്രതീക്ഷിതമായി പോകേണ്ടി വന്നതാണ്. അക്കാര്യം പിന്നീട് എഴുതാം (തുടരും...)